Saturday 4 February 2012

ആധുനിക സ്വാതന്ത്ര്യത്തിന്റെ സത്യവാചകം

അന്ന് രാത്രിയായിരുന്നു
നീ മുന്നില്‍ നടന്ന കാലത്ത്
ഞാന്‍ പിന്നില്‍ ആയിരുന്നു
പിന്നീട് ഒപ്പം നടക്കാന്‍
എനിക്ക് അറിവായി


ഭൂമിയുടെ കറക്കത്തില്‍
ഒരു സമയത്ത് പതിയിരുന്നു
മണ്ണും വിണ്ണും പുഴയും കടലും
അടക്കയും നാളികേരവും
വഴിയും വീടും ഉറക്കവും ബോധവും
ആഘോഷങ്ങളും അട്ടഹാസങ്ങളും
തൂമ്പയും കൈകോട്ടും
കോടാലിയും വാളും
എന്‍റെ സ്വന്തമായ് മാത്രം
നിനക്ക് വേണ്ടതെല്ലാം
എന്നില്‍ നിന്നു തേടണം




പിന്നെ ഞാന്‍ മുന്നിലും
നീ പിന്നിലും ആയി


ധാന്യപുരക്കും  ആയുധപുരക്കും
കാവല്‍ക്കാരെ നിയമിച്ചു
നിയമ പുസ്തകങ്ങളെഴുതി
അതിരുകളും കോട്ടകളും നിര്‍മ്മിച്ച്‌
അപ്പുറവും ഇപ്പുറവും
രാത്രിയും പകലും
നിയമത്തിന്‍ കീഴിലാക്കി
എന്‍റെ ഭാഗം ഉറപ്പിച്ചു


വീഴുന്നവര്‍ ഗതിയില്ലാത്തവര്‍
അവരെ വിധിയില്‍ തളച്ചിടാം
ആരോപിക്കരുത് കുറ്റമെന്നില്‍
അവരെ ദൈവത്തിന്റെ മുന്നിലേക്ക്‌
പറഞ്ഞുവിടാന്‍ കാരണങ്ങള്‍ കണ്ടെത്താം


കര കാണാന്‍ ശ്രമിച്ചവരെ 
ചുട്ടു കരിച്ചു തള്ളി നീക്കി  
വാടി വീണ ഹൃദയങ്ങലെല്ലാം
ചേര്‍ത്തു വെച്ചു കൊത്തിപണിത്
വിരുന്നു മുറിയില്‍ ഒരുക്കി വെച്ചു
നാല്കാലിക്ക് പകരം ഇരുകാലിയെ വെച്ചു


നിന്നെയും
വളര്‍ത്തി സുന്ദരിയാക്കി
അണിയിച്ചൊരുക്കി
നിന്റെ സിന്ദൂരം തുടച്ചു മാറ്റിയും
വീണ്ടുമണിയിച്ചും
സുഗന്ധ ദ്രവ്യത്തില്‍ മുക്കി
പഴച്ചാറുകള്‍  നല്‍കി
ലഹരിയില്‍ കിടത്തിയുറക്കി
എനിക്ക് രമിക്കുവാന്‍
എന്‍റെ ശീലങ്ങളുടെ മെത്തയാക്കി


നിന്നെ കൊതിയുള്ളവളാക്കി
നിന്നെയും എന്‍റെ സ്വത്താക്കി മാറ്റി 


നിന്റെ നെറ്റിയില്‍നിന്നൂറിയ  
വിയര്‍പ്പിന്‍ കണങ്ങള്‍ തന്നെ
ചുവപ്പ് തുള്ളികളായി വന്നു
നിന്നോട് കൂറ് കാണിച്ച മക്കള്‍
എന്‍റെ രതി നിര്‍വേദത്തിനു  
തടസ്സം നിന്നവര്‍

No comments:

Post a Comment