Tuesday 13 December 2011

വാഗ്ദാനത്തിന്റെ വാക്കും നോക്കും

ദീര് നിശ്വാസങ്ങള്കൊണ്ട്
പൊതിഞ്ഞ ജീവന്റെ
പൊതികളില്‍ ‍
വലിച്ചു മുറുക്കിയ
നൂലുകള്
അട്ടയെപോലെ
വീണ്ടും
ചുവന്ന പാടുകളില്
പറ്റി പിടിച്ചു നിന്ന്
ശേഷിച്ച പ്രണയത്തെയും
മാച്ചു കളയുന്നു
ഒരു വിളിപ്പാട് അകലെ
കൈകള്പിന്നില്കോര്ത്ത്
കുട പിടിക്കാതെ
സ്നേഹത്തിന്റെ ചാറ്റല്മഴ കൊള്ളുന്ന
അദ്രിശ്യമായ ദേഹത്തിന്റെ
നിഴല്എന്നോട് ഒട്ടി നിന്ന്
എനിക്കൊരു നനവിന്റെ
നിഴല്സമ്മാനിച്ചു
നനവില്നിന്ന്
നിഴലിന്റെ മുളപ്പിനെ സൂക്ഷിക്കുവാന്
വാക്കും നോക്കും തന്നു
നെഞ്ചോട്ചേര്ത്ത് നരച്ച മുടികള്
വെളുത്ത മേഘങ്ങള്കൊപ്പം
പറന്നകലുന്നു


കിങ്ങിണി കുഞ്ഞ്

വിരലുകള്നഷ്ട്ടപെട്ട അമ്മ
മകളുടെ ശിരസ്സിലെ
മുടികള്ക്കിടയിലൂടെ
... വിലരുകള്കൊണ്ട്
തഴുകുവാന്കഴിയാതെ
കണ്ണീര്വീണ കവിള്
കുഞ്ഞു മകളുടെ
കവിളിനോട് ചേര്ത്തമര്ത്തി
കവിള്കൊണ്ട് വിരലുകളെ ശ്രിഷ്ട്ടിക്കുന്നു
കിങ്ങിണി കുഞ്ഞിന്റെ ചിരിയില്നിന്ന്
ആയിരം നക്ഷത്രങ്ങളുടെ പ്രകാശം
വിങ്ങുന്ന മാതൃത്വത്തെ
ആലിംഗനം ചെയ്യുന്നു.

മാരിവില്ല്

സ്നേഹത്തിന്റെ
വിയര്പ്പു കണങ്ങള്കൊണ്ട്
നിറങ്ങള്തീര്ത്ത മാരിവില്ല്..
ആകാശത്ത്,
നീലിമക്ക് താഴെ
ഒറ്റപെട്ടു
വിരിഞ്ഞു നില്ക്കുമ്പോള്
നിന്റെ കണ്ണിലെ
ഉതിരുന്ന മഞ്ഞു കണങ്ങളില്
നിന്ന്
ഒരിറ്റു വീണു
നിറങ്ങളില്
മുറിപ്പാട് വീഴ്ത്തി
താഴോട്ട് പതിച്ചത്
എന്റെ കണ്ണിലേക്ക്ആയിരുന്നു

ഞാനും അമ്മയും

ഒരു സ്വപ്ന കൂടില്നിന്ന്
ഞാന്
ജനിക്കുവാന്
കൈകാല്അടിച്ചപ്പോള്
മറുത്തൊന്നും പറയാതെ
എന്റെ വരവിനെ പ്രതീക്ഷിച്ച
അമ്മ
പ്രതീക്ഷയുടെ പ്രകാശങ്ങളുടെ
പാല്ചുരത്തി
അമ്മയോടോട്ടി കിടന്നു
കണ്ണടച്ചപ്പോള്
ഇനിയുള്ള നാളിലെ
നിമിഷങ്ങളിലെ വേദനകളെ
എന്നോടൊപ്പം പാടിയുറക്കി
ഉറക്കത്തില്നിന്ന് ഉണര്ന്ന
എന്നെ
വേദനിച്ചിട്ടും
വേദനിക്കാത്ത മുഖം തന്നു
കൈപിടിച്ച് യാത്രയാക്കി
ഇന്ന്
ദൂരെ ഇരുന്നു
അമ്മ കാണാതെ
ഞാന്
കരയുംബോഴെല്ലാം
ഹൃദയത്തിലെ വിങ്ങലില്നിന്ന്
ജനിക്കുന്നത് എന്റെ തന്നെ
ഒരായിരം രൂപങ്ങള്
ഏതിലാണ് ഞാനെന്നു പരതുന്ന
എന്നെ കാണാതായി
മനസ്സില്‍, പതിഞ്ഞ സ്വരത്തില്
അമ്മയെ വിളിക്കുമ്പോള്
എന്റെ പതറിയ ശബ്ദം കേട്ട്
കരയാതിരുന്ന
അമ്മയും കണ്ണുകള്പൊത്തുന്നു
എന്തിനും ഉത്തരം തന്നു
എന്നെ വാരി പുനര്ന്നിരുന്ന അമ്മ
ഇന്ന്
ഉത്തരമില്ലാത്ത ചോദ്യങ്ങളില്പെട്ട്
അലയുന്ന എന്നെ നോക്കി
വിറയ്ക്കുന്ന കൈകള്
മൂര്ദ്ധാവില്അമര്ത്തുമ്പോള്
ഞാന്ആഗ്രഹിച്ചത്
വീണ്ടും
അമ്മയോടോട്ടി കിടക്കുവാന്
ആയിരുന്നു
ഇനിയും ജനിക്കുവാന്
ഒന്നു കൂടി എഴുതുവാന്
ഇനി എനിക്ക്
വീണ്ടും ജനനം ഇല്ലാതായല്ലോ

അകന്നു പോകുന്ന നീ

ഞാന്എരിഞ്ഞടങ്ങുന്ന സ്ഥലം
എവിടെയെന്ന അന്വോഷണം
എന്നെ നയിക്കുന്നത്
എന്നിലെ തന്നെ എന്നിലേക്ക്
ഞാന്നില്ക്കുന്നിടം
ഞാനില്ലാതെ ഇടവുമില്ല
ഇടമില്ലാതെ ഞാനുമില്ല
എണ്ണിയാല്തീരാത്ത
രാത്രികളും പകലുകളും
എന്നെ വളര്ത്തിയത്
അസമത്വം മുരടിപ്പിച്ച
ശോഷിച്ചു നില്കുന്ന
മരങ്ങളുടെ തണലുകള്
നീരില്ലാത്ത ഫലങ്ങള്തന്നു
കൈ നീട്ടി

പൊക്കങ്ങളും താഴ്ചകളും
കൊണ്ട് നിറഞ്ഞ പാതകള്
ക്രിസ്തു ദേവനേയും ബുദ്ധനെയും
വേദനിപ്പിച്ചു ഇല്ലാതാക്കി

പൊട്ടിയ കലങ്ങള്
ചായ്ച്ചും ചരിച്ചും വെച്ച് നോക്കി
തീ കൂട്ടുവാന്പോലും കഴിയാതെ
നിറയുന്ന കണ്ണില്നിന്ന്
വീഴുന്നതെല്ലാം
മുറിഞ്ഞു വീഴുന്ന മനുഷ്യന്റെ
നീളം കുറഞ്ഞ ചൂടുകള്
ആയുധം
പള്ളി മണികളുടെ
രണ്ടു വശങ്ങളിലും ചെന്നിടിച്ചു
അവസാന മുഴക്കം അറിയിച്ചു
ശബ്ദം ഇല്ലാതായി
കാഴ്ചയും ഗന്ധവും
നിറയുന്ന കണ്ണുകള്മാത്രം ശേഷിച്ചു
ഭാരങ്ങളുടെ ഭാണ്ഡം താങ്ങുവാന്
എന്നിട്ടും അകന്നു മാറുന്നതെന്തിനു പരസ്പരം


എരിഞ്ഞു തീരുന്നവര്

ഉയരുന്ന പുകയില്
കത്തിയെരിയുന്ന വാക്കുകള്
സ്നേഹത്തിന്റെ
കരുണയുടെ
ദയയുടെ
അവസാന വാക്കുകള്
ഇനി പുകയുവാന്പോലും ശേഷിക്കാതെ
എരിയുന്ന ശരീരങ്ങളില്നിന്ന്
ഇനി ഒരു വാക്കില്ല
ഒരിറ്റു കണ്ണീരില്ല
യാത്ര ചോദിക്കുവാന്മടിച്ചു
ചാരിയിട്ട പടിവാതിലിന്നിടയിലൂടെ
നിനക്ക് മാത്രം നോക്കുവാന്പാകത്തില്
നോട്ടമെറിയുന്ന നിന്നിലെ
നിന്റെ ദ്രവിച്ച വാക്കുകള്
ചുരുണ്ട് വരുന്ന പുകയുടെ
വെളുത്ത ചുരുളുകളില്പെട്ട്
അനാഥമാകുന്നു

ഇന്നലെയും ഇന്നും നാളെയും

എന്റെ കണ്ണുകളാണ്
നിന്റെ മുഖത്തിരുന്നു കരയുന്നത്
എന്റെ മനസ്സാണ്
നിന്നിലിരുന്നു വിങ്ങുന്നത്
ശരീരത്തെ പഴിചാരി
പരസ്പരം തിരിഞ്ഞിരുന്ന്
എതിര്ദിശയിലെ
ദൂരക്കാഴ്ച്ച്ചയില്
ശവസംസ്കാരതോടെ തീരുന്ന
സമയം വരെ
മനസ്സിന്റെ താളം
ദുഃഖ ഗാനങ്ങള്ക്ക്
സംഗീതം പകര്ന്നു കൊണ്ട്
വിലാപയാത്രകളില്
വിറച്ചു നിന്ന്
ഒന്നില്നിന്ന് മറ്റൊന്നായി
അകലുന്നത് നീയും ഞാനും
എന്റെ കണ്ണിലൂടെ
നീ കാണുന്നതെല്ലാം
ചിറകൊടിഞ്ഞ കിളികളുടെ
വേദനകള്മാത്രം
എന്റെ മനസ്സിലൂടെ


നീ കാണുന്നതെല്ലാം
ജീവിതത്തെ ചുമന്നു കിതക്കുന്ന
അവശരായവരുടെ വിളികള്
അകന്നു പോകുന്നത്
സ്നേഹമാണ് ദൂരമല്ല
ദൂരം, അതു നിശ്ചയിച്ചത് ആര്
സ്ഥലം നിശ്ചയിക്കാതെ
ദൂരം തുടങ്ങില്ലെന്നോര്ക്കുക
ഓരോ ദിവസവും
ഇനി
ഉണരുന്നത്
നിന്റെയും എന്റെയും
ഇല്ലായ്മയുടെ, അസ്വസ്ഥതയുടെ,
ചില്ലയില്നിന്നും
അവശേഷിച്ച ഇലകളുടെയും
കൊഴിയുന്ന പൂക്കളുടെയും
ശവസംസ്കാരങ്ങള്

ഇന്നലെയും ഇന്നും നാളെയും

എന്റെ കണ്ണുകളാണ്
നിന്റെ മുഖത്തിരുന്നു കരയുന്നത്
എന്റെ മനസ്സാണ്
നിന്നിലിരുന്നു വിങ്ങുന്നത്
ശരീരത്തെ പഴിചാരി
പരസ്പരം തിരിഞ്ഞിരുന്ന്
എതിര്ദിശയിലെ
ദൂരക്കാഴ്ച്ച്ചയില്
ശവസംസ്കാരതോടെ തീരുന്ന
സമയം വരെ
മനസ്സിന്റെ താളം
ദുഃഖ ഗാനങ്ങള്ക്ക്
സംഗീതം പകര്ന്നു കൊണ്ട്
വിലാപയാത്രകളില്
വിറച്ചു നിന്ന്
ഒന്നില്നിന്ന് മറ്റൊന്നായി
അകലുന്നത് നീയും ഞാനും
എന്റെ കണ്ണിലൂടെ
നീ കാണുന്നതെല്ലാം
ചിറകൊടിഞ്ഞ കിളികളുടെ
വേദനകള്മാത്രം
എന്റെ മനസ്സിലൂടെ


നീ കാണുന്നതെല്ലാം
ജീവിതത്തെ ചുമന്നു കിതക്കുന്ന
അവശരായവരുടെ വിളികള്
അകന്നു പോകുന്നത്
സ്നേഹമാണ് ദൂരമല്ല
ദൂരം, അതു നിശ്ചയിച്ചത് ആര്
സ്ഥലം നിശ്ചയിക്കാതെ
ദൂരം തുടങ്ങില്ലെന്നോര്ക്കുക
ഓരോ ദിവസവും
ഇനി
ഉണരുന്നത്
നിന്റെയും എന്റെയും
ഇല്ലായ്മയുടെ, അസ്വസ്ഥതയുടെ,
ചില്ലയില്നിന്നും
അവശേഷിച്ച ഇലകളുടെയും
കൊഴിയുന്ന പൂക്കളുടെയും
ശവസംസ്കാരങ്ങള്

Tuesday 8 November 2011

പഴംചോല്ലുകളും ശീലുകളും

കാട്ടിലെ മരം തേവരുടെ ആന വലിയെടാ വലി
ആന കൊടുത്താലും ആശ കൊടുക്കരുത്
ഉപ്പോളം വരുമോ ഉപ്പിലിട്ടത്
ഉണ്ണിയെ കണ്ടാലറിയാം ഊരിലെ പഞ്ഞം
കാണാം വിറ്റും ഓണം ഉണ്ണണം
പെണ്ണ് ചതിച്ചാലും മണ്ണ് ചതിക്കില്ല
മധുരിച്ചിട്ട് തുപ്പാനും വയ്യ കയ്ച്ചിട്ട് ഇറക്കാനും വയ്യ
ചുട്ടയിലെ ശീലം ചുടല വരെ
അങ്ങാടിയില്തോറ്റതിന് അമ്മയോട്
പൊന്നും കുടത്തിനു പൊട്ടു വേണ്ട
മുറ്റത്തെ മുല്ലക്ക് മണമില്ല
ചന്ദനം ചാരിയാല്ചന്ദനം മണക്കും കാഞ്ഞിരം ചാരിയാല്കാഞ്ഞിരമേ മണക്കു
മിന്നുന്നതെല്ലാം പൊന്നല്ല
പുകഞ്ഞ കൊള്ളി പുറത്ത്
നിറകുടം തുളുംബില്ല
പൊട്ടനെ ചട്ടന്ചതിച്ചാല്ചട്ടനെ ദൈവം ചതിക്കും
പാടത് ജോലി വരമ്പത്ത് കൂലി
വാദി പ്രതി ആയി
പാമ്പിനെ തിന്നുന്ന നാട്ടില്ചെന്നാ അതിന്റെ നടുകശ്നം തിന്നണം
ഒഴിഞ്ഞ ചെമ്പ് ഒച്ച വെക്കും
കുളിപ്പിച്ച് കുളിപ്പിച്ച് കുട്ടിയെ ഇല്ലാതാക്കരുത്
വൈദ്യന്ഊതി ഊതി പിള്ള കെണിഞ്ഞു കെണിഞ്ഞു
ചങ്ങാതി നന്നായാല്കണ്ണാടി വേണ്ട
പയ്യെ തിന്നാല്പനയും തിന്നാം
പശു ചത്ത്മോരിലെ പുളിയും പോയി
ഒത്തു പിടിച്ചാല്മലയും പോരും
കൊല്ല കുടിയില്സൂചി വില്ക്കാന്നോക്കരുത്
പപ്പടക്കാരന്റെ വീട്ടില്പപ്പടം കാണില്ല
അറിയാത്ത പിള്ളക്ക് ചൊറിയുമ്പോ അറിയും
കേട്ട പാതി കേള്ക്കാത്ത പാതി
കള പെറ്റെന്നു കേള്കുംബോഴേക്കും കയര്എടുക്കരുത്
പ്രസവിച്ചവള്ക്കെ പേറ്റു നോവാറിയൂ
അമ്മയെ തല്ലിയാലും രണ്ടു പക്ഷം
കയ്യൂക്കുള്ളവന്കാര്യസ്ഥന്
കണ്ണുണ്ടായാല്പോര കാണണം
ഉന്നം ഉള്ളവന്റെ കയ്യില്കല്ല്കൊടുക്കില്ല
എല നക്കിയുടെ ചിരി നക്കി
ഏന്തി നോക്കുന്നവന്റെ ചെവിയില്ഇനി വെച്ച് നോക്കുന്നവന്
ഇത്തി കണ്ണിയുടെ സ്വഭാവം
ഉണ്ണിയെ കണ്ടാല്അറിയാം ഊരിലെ പഞ്ഞം
ആവശ്യക്കാരന് ഔചിത്യം പാടില്ല
ആന പുറത്തിരുന്നാല്പട്ടിയെ പേടിക്കണ്ട
ആന മേനിഞ്ഞാലും തൊഴുത്തില്കെട്ടാറില്ല
അമ്മക്ക് പ്രാന വേദന മകള്ക്ക് വീണ വായന
അല്പന് ഐശ്വര്യം വന്നാല്അര്ദ്ധ രാത്രിക്കും കുട പിടിക്കും
അണ്ണാന്കുഞ്ഞിനെ മരം കയറ്റം പഠിപ്പിക്കല്ലേ
അണ്ടിയോട്അടുക്കുമ്പോഴേ മാങ്ങയുടെ പുലി അറിയൂ
കൂടെ കിടക്കുന്നവനെ രാപ്പനി അറിയൂ
ആന കൊടുത്താലും ആശ കൊടുക്കരുത്
ആനക്ക് ആനയുടെ വലിപ്പം അറിയില്ല
അരിയും തിന്നു കലവും ഉടച്ചു എന്നിട്ടും പട്ടിക്കു മുറു മുറുപ്പു
ആരംഭ ശൂരത്വം
ഇല വന്നു മുള്ളില്വീണാലും മുള്ള് വന്നു ഇലയില്വീണാലും ഇളക്കു തന്നെ കേടു
ഒന്നില്പിഴച്ചാല്മൂന്നില്
എന്നെ കണ്ടാല്കിണ്ണം കട്ടുവോ എന്ന് തോന്നുക
എല്ലുമുറിയെ പണി ചെയ്താല്പല്ല് മുറിയെ തിന്നാം
ഓതാന്പോയപ്പോള്ഒതിയതും പോയി
ഏറി തീയില്എണ്ണ ഒഴിക്കരുത്
ഒരുത്തനെ തന്നെ നിനച്ചിരുന്നാല്വരുന്നതെല്ലാം അവനെന്നു തോന്നും
അച്ചിക്ക്ഇഞ്ചി പക്ഷം നായര്ക്ക്കൊഞ്ച് പക്ഷം
ചെമ്മീന്ചാടിയാല്മുട്ടോളം പിന്നെയും ചാടിയാല്ചട്ടിയോളം
താടിയുള്ള അപ്പനെ പേടിയുള്ളൂ
അഴകുള്ളവനെ കണ്ടാല്അച്ഛാ എന്ന് വിളിക്കരുത്
കുന്തം പോയാല്കുടത്തിലും തപ്പണം
നിന്നിടം കുഴിക്കരുത്
പല്ല് പോയ സിംഹം
മണ്ണും ചാരി നിന്നവന്പെണ്ണും കൊണ്ട് പോയി
ഇരിക്കും കൊമ്പ് മുറിക്കരുത്
കിട്ടാത്ത മുന്തിരി പുളിക്കും
രണ്ടു കയ്യും ചേര്ത്ത് കൊട്ടിയാലെ ശബ്ദം ഉണ്ടാകൂ
കുറയ്ക്കും പട്ടി കടിക്കില്ല
പട്ടി കുറച്ചാല്പടിപ്പുര തുറക്കില്ല
പട്ടിക്കു മുഴുവന്തേങ്ങ കിട്ടിയ പോലെ
ഓന്തോടിയാല്വേലിയോളം
തേടിയ വള്ളി കാലില്ചുറ്റി
പല നാള്കള്ളന്ഒരു നാള്പിടിക്കപ്പെടും
ചക്കര കുടത്തില്കയ്യിട്ടാല്ആരായാലും നാക്കും
ചക്കരകുടതിലെ ഉറുമ്പ് അരിക്കൂ
കൊല്ലുന്ന രാജാവിന് തിന്നുന്ന മന്ത്രി
കൊക്കില്ഒടുങ്ങുന്നത്തെ കൊത്താവൂ
കൊക്കെത്ര കുളം കണ്ടതാ കുളം എത്ര കൊക്കിനെ കണ്ടതാ
കുറുക്കന്റെ കണ്ണ് കോഴികൂട്ടില്തന്നെ
ചൊട്ടയിലെ ശീലം ചുടല വരെ
ചൊല്ലികൊട് തല്ലികൊട് തള്ളി കള
വീണിടം വിഷ്ണുലോകം
വെളുക്കാന്തേച്ചത് പാണ്ടായി
തീയില്കുരുത്തത് വെയിലത്ത്വാടില്ല
വടി കൊടുത്തു അടി മേടിക്കരുത്
പട്ടരില്പൊട്ടനില്ല ഉണ്ടെങ്കില്അവന്വിദ്വാന്
നാടോടുമ്പോള്നടുവേ ഓടണം
ചത്ത കുട്ടിയുടെ ജാതകം വായിച്ചിട്ട് കാര്യമില്ല
ദാനം കിട്ടിയ പശുവിന്റെ പല്ല് എണ്ണി നോക്കാറില്ല
നെല്ലും പതിരും തിരിച്ചറിയണം
തീക്കൊള്ളി കൊണ്ട് തല ചൊറിയരുത്
തലയ്ക്കു വന്നത് തലപ്പാവോടെ പോയി
ഞാഞ്ഞൂലും തല പോക്കും
അണ്ണാര കണ്ണനും തന്നാല്ആയതു
തെളിക്കും വഴിയെ പോയില്ലേല്പോകും വഴി തെളിക്കുക
വേലിയില്ഇരുന്ന പാമ്പിനെ എടുത്തു കക്ഷത് വെക്കരുത്
ചുമരില്ലാതെ ചിത്രം വരക്കാമോ
തല്ലക്കിട്ടൊരു തല്ലു വരുമ്പോള്പിള്ളയെടുത്തു തടുക്കെയുള്ളൂ
ഇതു വെളിച്ചപ്പാട് വന്നാലും പൂവന്കോഴിക്ക് പൊറുതിയില്ല