Saturday, 1 October 2011

മറന്ന സംഗീതം

നാവിന്റെ മൃദുത്വം
വാക്കുകളില്‍ തട്ടി തടഞ്ഞു
വെളിച്ചം മറയ്ക്കുവാനും
പ്രണയിനിയുടെ വസ്ത്രമഴിക്കുവാനും
ഉത്സവങ്ങളുടെ ഒരുക്കങ്ങള്‍
അകലെനിന്നുയര്‍ന്നു വന്ന ഗീതം
കാറ്റിന്റെ  മൃദുവായ  കൈകളില്
നിന്ന് തെന്നി മാറി വന്നെത്തിയപ്പോള്‍
ചരമഗീതങ്ങളുടെ അസുരനാദം
വസ്ത്രാക്ഷേപത്തിന്റെ നിലവിളികളില്‍
ചിറകടിച്ചുയര്‍ന്നത്‌   വെള്ളരിപ്രാവിന്റെ
ഭീതിതമായ നെഞ്ചിലെ ദൈന്യത
ആയുധങ്ങളുടെ ഉരയുന്ന ശബ്ദങ്ങളില്‍
സംഗീതം ശ്രവിച്ച ആസ്വാദകര്‍
ശാന്തി പര്‍വ്വം സൃഷ്ട്ടിക്കുവാനോരുങ്ങി
ചിറകിന്‍ ഉള്ളിലോതുങ്ങാന്‍ കൊതിച്ച
ശാന്തി മന്ത്രം  കണ്ടത് ചിറകരിഞ്ഞു വീഴ്ത്തിയ
നിശ്ചലമായ നെഞ്ചിലെ നാദം
വിറയ്ക്കുന്ന ചുണ്ടുകള്‍ ഒന്നൊന്നായി
പാടിയത് നഷ്ട്ടപെട്ട വാക്കുകള്‍
ചേര്‍ത്തുണ്ടാക്കിയ ശവക്കല്ലറകള്‍

No comments:

Post a Comment