Saturday, 1 October 2011

നരച്ച മനുഷ്യര്‍

 
ആദ്യ  നര  കിളിര്‍ത്തു  വന്നെന്നോടു
സമയത്തിന്റെ വില പറഞ്ഞു
തര്‍ക്ക്കിച്ചു,  നേരം കുറവാണെന്ന്
പിഴുതെറിഞ്ഞു പിന്നെയും ഒന്നിനെ
വെളുപ്പിനെ കണ്ടു ഭയന്ന
കറുപ്പിന്റെ നുണകള്‍ കൂട്ടം കൂടി
തര്‍ക്കം തീരാതെ ദിനങ്ങള്‍ കറുത്തും വെളുത്തും
മിഥ്യയുടെ  നിഴലില്‍ വിറച്ചു നീങ്ങുന്നു

ശുദ്ധീകരണത്തിന്റെ  ഹരിശ്രീ
ഇരുട്ടില്‍  നിന്ന്  വെളിച്ചതിലെക്കായി
നഷ്ട്ടങ്ങളുടെ ദാഹം തീര്‍ക്കുവാന്‍
ശേഷിച്ച യാത്രയുടെ  തുടക്കം
കറുപ്പില്‍  നിന്ന്  വെളുപ്പിലേക്ക്
കൈമാറുവാന്‍ കയ്യിലുള്ള
ശോഷിച്ച രേഖകള്‍
ആരും കാണാതെ ചിരിക്കുന്നു

ഒഴിഞ്ഞ കൈകള്‍ രണ്ടിലും
നല്കുവാനോന്നുമില്ലാതെ
കാഴ്ച കുറഞ്ഞ വരണ്ട കണ്ണുകളില്‍
ഒരു തുള്ളി തണുപ്പുമായി ശേഷിച്ചു

നരച്ച മുടികള്‍ക്കായ്‌ വിണ്ണില്‍
വീഴാതെ തങ്ങി നിന്നു വിലാപങ്ങള്‍
കേട്ടും  ഭയം വന്ന കാതുകള്‍
അലയുന്നു അനാഥമായ് കേളവിക്കായി

No comments:

Post a Comment